ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും
ഇതുവഴി വന്ന യാത്രക്കാരും ചേർന്ന്
തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞ് മീഞ്ചന്തഫയർ യൂണിറ്റ് സ്ഥലത്തെത്തി ഉടൻ തന്നെ
തീ അണക്കാനുള്ള
എന്നാൽ അപ്പോഴേക്കുംതീ ഇരുകടകളിലും ആളിപ്പടർന്നിരുന്നു.
കനത്ത തീയും പുകയും ഉയർന്നതോടെ
ഫയർ യൂണിറ്റ് അംഗങ്ങൾക്ക് തീ അണക്കുന്നതിന്
വലിയ തടസ്സം സൃഷ്ടിച്ചു.പിന്നീട് മീഞ്ചന്തയിൽ നിന്നും
കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.
അപ്പോഴേക്കും ഇരുകടകളും പൂർണമായി കത്തി നശിച്ചിരുന്നു.
കടകളിൽ ഏറെ സാധനങ്ങൾ സംഭരിച്ച് വെച്ചതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കട ഉടമകൾക്ക് ഉണ്ടായത്.
ഇരുകടകളിലും
ഉണ്ടായ തീപിടുത്തം പരിസരത്തെ മറ്റ് കടകളിലേക്കും വീടുകളിലേക്കും
സ്ഥാപനങ്ങളിലേക്കും വ്യാപിക്കാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.
കനത്ത പുകയും
ചൂടും ഉണ്ടായതോടെ പരിസരത്തെ മറ്റ് കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവരെ എല്ലാം അവിടെ നിന്നും സുരക്ഷിതമായി മാറ്റിയിരുന്നു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
നല്ലളം പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.