യാത്രക്കാരിക്കും
ബസ് ഡ്രൈവർക്കും പരിക്കേറ്റു.
കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്താണ് ബസ് ജീവനക്കാർ തമ്മിൽ സംഘർഷത്തിൽ ഏർപ്പെട്ടത്.
കോഴിക്കോട് നിന്നും മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്ന കടുപ്പയിൽ എന്ന പേരുള്ള സ്വകാര്യ
ബസ് ജീവനക്കാരും,
കോഴിക്കോട് നിന്ന് ചേവരമ്പലം വഴിമെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന
മനീർഷ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നേരത്തെ
കോഴിക്കോട്
സിവിൽ സ്റ്റേഷൻ ബസ്റ്റോപ്പിൽ വച്ച് സമയക്രമത്തെ
ചൊല്ലി ഇരു ബസുകളിലെയും
ജീവനക്കാർ തമ്മിൽ വാക്കേറ്റം നടത്തിയിരുന്നു.
ഇതിൻ്റെ തുടർച്ചയായാണ് ആക്രമണം നടന്നത്.
രണ്ടാം ഗേറ്റിനു സമീപംവെച്ച്
കടുപ്പയിൽ ബസ് മനീർഷാ ബസിനെ ബ്ലോക്ക് ചെയ്ത
ശേഷം ഡ്രൈവർ
പുറത്തിറങ്ങി
കല്ലുപയോഗിച്ച്
മനിർഷ ബസിന്റെ മുൻവശത്തെ ഗ്ലാസ് എറിഞ്ഞുടക്കുകയായിരുന്നു.ഈ സമയം ബസിന്റെ
മുൻവശത്ത് ഇരുന്ന യാത്രക്കായിരിക്കും ഡ്രൈവർക്കും
ആണ് ഗ്ലാസ് തെറിച്ച് പരിക്കേറ്റത്.
ഏറെനേരം
റോഡിൽ വച്ച്
ഇരു ബസ്
ജീവനക്കാർ
തമ്മിൽ ഏറ്റുമുട്ടി.തുടർന്ന് കോഴിക്കോട് ടൗൺ പോലീസ് സ്ഥലത്തെത്തിയാണ്
സംഘർഷത്തിന്
അയവ് വരുത്തിയത്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരിയേയും
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരു ബസുകളും
ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു.