Responsive Advertisement
Responsive Advertisement
കോഴിക്കോട്: ദുരന്തനിവാരണ രംഗത്ത് അതുല്യ സേവനമാണ് സംസ്ഥാനത്ത് ഫയർ സർവീസിന്റെ നേതൃത്വത്തിൽ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മാവൂരിലെ ഫയർ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .251 കോടി രൂപയുടെ നവീകരണമാണ് ഫയർ സ്റ്റേഷന് വേണ്ടി സംസ്ഥാനത്ത് നടപ്പിലാക്കിയത്.എല്ലാ ഫയർ സ്റ്റേഷനുകളും അത്യാധുനിക സജ്ജീകരണങ്ങളുടെ പ്രവർത്തന സജ്ജമാണ്.2018 ൽ ഉണ്ടായ പ്രളയമാണ് സമഗ്ര മാറ്റത്തിന് ആധാരമായത്.ഇതിനുപുറമെ ദുരന്തനിവാരണ രംഗത്ത് ജനകീയ പങ്കാളിത്തത്തിന് വേണ്ടി സിവിൽ ഡിഫൻസ് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
സിവിൽ ഡിഫൻസിൽ കൂടുതൽ വളണ്ടിയർമാർക്ക് പരിശീലനവും ഇനി നൽകും.കൂടാതെ
സ്പെഷ്യൽ ടാക്സ് ഫോഴ്സിന്നെ ശാക്തീകരിക്കും.
ഫയർ സ്റ്റേഷനിൽ വനിത പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി 100 ഫയർ വുമൺസിനെ നിയമിച്ചിട്ടുണ്ട് 17 വനിത സ്കൂബ ടീമും പ്രവർത്തന സജ്ജമാണ്.അഗ്നിരക്ഷാരംഗത്ത് ശാസ്ത്രീയ മാറ്റം കൊണ്ട് വരാനുംസാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഫയർ അക്കാദമിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട് ഇതെല്ലാം ജനകീയ പങ്കാളിത്തത്തോടെയാണ്നടപ്പിലാക്കിയത് പൊതു സമീപനത്തിന്റെ
ഭാഗമായി ആത്മവിശ്വാസം കൂട്ടുന്ന നടപടികളാണ് നടത്തിവരുന്നതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അഡ്വക്കറ്റ് പിടി റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു.ഫയർ ആൻഡ് റെസ്ക്യൂട്ട് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ,
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
സി മുനീറത്ത്,
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
എം കെ നദീറ ,
ബ്ലോക്ക് അംഗം വളപ്പിൽ റസാക്ക്,മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
 സി പി കൃഷ്ണൻ,മറ്റ് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു.